Friday 24 May 2013

"ഹൃദയചുംബനം "


വരണ്ട കാറ്റിന്റെ മേലാപ്പ്
ഭൂലോകനാഥന്റെ തിരുപ്പിറവിക്ക്
ഭൂമിയുടെ വര്‍ണ്ണിപ്പ് ..
കുളിര്‍ത്ത രാവുകളില്‍ വിരിയുന്ന
തിളങ്ങും നക്ഷത്രങ്ങള്‍ ......
പൂര്‍ണ്ണാവസ്ഥയിലേക്ക് ,കടക്കും മുന്നെ
എന്നിലേക്ക് പൂത്ത,  ന്റെ " കാര്‍ത്തിക നക്ഷത്രം "
" അച്ഛാ " എന്നു തികച്ചു  വിളിക്കാതെ എന്നിലേക്ക് ചായുന്ന,
ആത്മാവിലേക്ക് കുളിര്‍ മഴയാകുന്ന ന്റെ സ്വത്ത് .
ഓരോ  മൊഴികള്‍ക്കുമവസ്സാനം കെട്ടിയുമ്മ നല്‍കുന്ന
ന്റെ കണ്ണനും, കണ്ണായ  ന്റെ കണ്മണിക്കും .."ഹൃദയചുംബനം "


{ചിത്രങ്ങള്‍  : ന്റെ രണ്ട് ചിടുങ്ങൂസുകള്‍ )

Tuesday 21 May 2013

" നീയും , അവളും തമ്മില്‍ "


കാത്തിരിപ്പെന്നത് , പൂര്‍വ്വകാലത്തിന്റെ പൊള്ളാണ് ..
ഇന്നിന്റെ നിഴലില്‍ ചേര്‍ന്ന് പോയ നിന്നെ
ഒളിത്താവളങ്ങളില്‍ ചെന്ന് സ്പര്‍ശിക്കാനാകുന്നുവെങ്കില്‍ ..
മിഴികളില്‍ പടര്‍ന്ന തനിച്ചാകലിന്റെ നിറം പടരും മുന്നെ
നിന്നെ സ്വായത്തമാക്കാന്‍ ഹൃദയത്തിനാകുന്നുവെങ്കില്‍ ..
നിന്റെ മേടും , പീലിത്തുണ്ടും , മഞ്ചാടി മണിയും
കനവിലൂടെ എന്നില്‍ നേദിക്കാന്‍ കഴിയുന്നുവെങ്കില്‍ , അറിയുക -
പ്രീയദേ നീ എത്രയാഴത്തിലെന്റെ നിണമോട് ചേര്‍ന്നവള്‍ ...

Wednesday 8 May 2013

"വെന്തില്ല , ഹൃദയമേ "


പൂങ്കാറ്റു  പൊഴിയുകയല്ല , തലോടുകയാണെന്ന്
മഴ വന്നു തൊടുകയല്ല , അലിയുകയാണെന്ന് ..
സ്നേഹം കട്ടെടുക്കണം , കൊണ്ട് തരലല്ല
ചോദിച്ച് വാങ്ങുന്നത് , ചോദിക്കാതെ നിറയുന്നതിന്റെ പര്യയായമല്ല
വര്‍ഷകാലം , വര്‍ഷം മുഴുവനിറങ്ങി വന്നാലും
വൃണിത ഹൃദയങ്ങളില്‍ വേവു തന്നെ ...

{ കുറെ കാലമായല്ലൊ .. ഈ വേവും കൊണ്ട് - വെന്ത് കഴിഞ്ഞെങ്കില്‍
ഇറക്കി വയ്ക്കണേ , അടിയില്‍ പിടിക്കുമെന്ന് അവള്‍ }
അവള്‍ക്കെന്നൊട് ഈയിടെയായി  മുടിഞ്ഞ കലിപ്പാണ്
ഞാന്‍ പ്രണയം നിര്‍ത്തീ സന്യസിക്കാന്‍ പോയാലോന്നാ :)
അപ്പോള്‍ ദേ അവളു പറയുവാ :
എത്രയോടിയാലും , എവിടെവരെ ? വേലിയിലെ  ഉറുമ്പ് കടിയും
കൊണ്ട് തിരികേ വന്നു എന്നോട് ചേരും , ഒന്ന് മാന്തി താടീന്ന് പറയും :)